Saturday, November 08, 2008

അച്ഛന്റെ ദുഃഖം

കുഞ്ഞേ ക്ഷമിക്ക നീ അച്ഛനോട്,
താരാട്ട് പാടുവാനിയില്ലെനിക്കന്ന്,
കൺനിറയെ കാണുകയായിരുന്നു ഞാൻ,

കണ്ണിലും പിന്നെ നെറ്റിത്തടത്തിലും,
തിരഞ്ഞുഞാനെന്നെ നിന്നിൽ.
വ്യർത്ഥമായില്ലൊന്നും കണ്ടുഞാനെന്നെ,
നിന്നിൽ നിൻ പുഞ്ചിരിയിൽ.

കാലിട്ടിളക്കി ചിരിക്കുമ്പോളെന്നുള്ളിൽ-
വാത്സല്ല്യത്തിരയിളകുകയായിരുന്നു.
മാറോട് ചേർത്തുഞാനുമ്മവച്ചു,
ഉള്ളിൽ താരട്ടുപാട്ടിന്റൈഈണം നിറഞ്ഞു.

കരുതുന്നു കുഞ്ഞേഞാനിപ്പോഴും-
നിനക്കായ് സ്നേഹത്തിൻ സാഗരമീനെഞ്ചിൽ..,
കൺനിറയെ കണ്ടില്ലന്നുഞാൻ നിന്നെ,
കാത്തിരിപ്പു നിന്നരുകിലെത്താൻ.

മരുക്കാറ്റുവിശുന്ന പകലിന്റെ തീച്ചൂടിൽ,
ഒരു മരുപ്പച്ചയാണെന്റുണ്ണി നിന്നോർമ്മകൾ,
ആ പാൽപ്പുഞ്ചിരിയിൽ കുതിർന്നെന്റെ-
നോവുകളൊക്കയും അലിഞ്ഞകലുന്നു ദുഖഃവും.!

അമ്മയെ സ്നേഹിക്കഉണ്ണി…,
നിനക്കച്ഛൻ കാവലായെന്നുമുണ്ട്.!
സ്നേഹിക്ക ഉണ്ണി നിൻ സഹജീവിയെ,
നോവിക്കരുതോരുനോക്കിനാൽ പോലുമാരേയും,

എന്തുനൽകിയാൽ മതിവരുമെൻ മുത്തിന്
എന്നാത്മാവിന്, അറിയില്ലെനിക്കത്,
ജീവനാണെനിക്കുനീ യെൻതമ്പുരാട്ടി,
വിധേയനായി നിൽപ്പു നിനക്കുമുൻപിൽ.

കൌമാരത്തിലെന്നൊ കണ്ടുഞാൻ നിന്നെ,
ആഗ്രഹിച്ചന്നുഞാൻ നിൻ തങ്കവിഗ്രഹം,
മൻസ്സിനുള്ളിൽ പ്രതിഷ്ടിച്ചാ ദേവിയെ,
നിൻ പാദാരവിന്തം നമിക്കുന്നു ഭകതിയാൽ.

ദേവി നിൻകരുണയാണെന്നുണ്ണി,
വിധെയനായി നിൽപ്പു നിൻപാദ സേവയ്ക്കായ്,
ഒരു പാഴ്മരമാകാതെ കാത്തുനീയെന്നെ,
പരമഭക്തനായ് നിൽപ്പുഞാൻ വിളിപ്പുറത്ത്…

(18.04.2004)

Sunday, November 02, 2008

എന്റെ കാട്തേടി

കാട്ടിലേക്കിനിയെത്രദൂരമുണ്ടച്ഛാ ? എന്നുര-
ചെയ്തെന്റുണ്ണി ഒപ്പമെത്തി.,!
ഒത്തിരിയില്ലന്നോതിഞാനക്കര-
പ്പച്ചകണ്ടപോലെ!

കാവും കടവും കടന്നു ഞാൻ
ഉണ്ണിയോടൊപ്പം നടന്നു കാടുകേറാൻ,
തോളിൽ തൂക്കിയ തോൽസഞ്ചിതന്നിലൊരു-
ചെറുകൂജ കരുതി ഇറ്റുതെളിനീർ പേറാൻ.

ചെറുതൊടികൾ താണ്ടി,
ഞാനുമെന്നുണ്ണിയും വനമെന്ന സ്വർഗ്ഗം തേടി….
ചെറുചെടികൾ വളർന്ന തൊടിചൂണ്ടി-
അവനെന്നോട് ചോദിപ്പു ഇതാണോ എന്റെ കാനന സ്വർഗ്ഗമച്ഛാ!?

ഇതൊരു കൊച്ചുതൊടിയാണു കുഞ്ഞേ
കാടിതിന്നപ്പുറത്തൊരുപാട് ദൂരെയാണ്,
മൂളിക്കേട്ടവനെന്നോടൊപ്പം ഗമിച്ചു
പല ചോദ്യശരവുമയി.

കാതങ്ങൾ പലതുകഴിഞ്ഞിട്ടും,
കാണാത്തതെന്തെ വനമെന്നാരാഞ്ഞവൻ
കൃത്യമായുത്തരമേതുമില്ലാതെ മുന്നോട്ട് –
പോകണമുണ്ണി എന്ന് മൊഴിഞ്ഞുഞാൻ.

കാഴ്ച്ചകൾ പലതും കഴിഞ്ഞുപോയ്
പിന്നോട്ട്, കാണുവാനാഗ്രഹിച്ചതൊട്ടകലയും,
അമ്പലം കണ്ടു പിന്നെ പള്ളീകണ്ടു,
അംബരചുംബിയാം മിന്നാരമുള്ള മസ്ജീത്കണ്ടു.

കണ്ടില്ലെവിടയും ജീവന്റെ ജീവനാം കാനനം.
കടപുഴകി വീണമരങ്ങളില്ല
ചെറുകിളി കലപിലകൂട്ടുന്ന ചില്ലയില്ല,
കളകളമൊഴുകുന്നരുവിയില്ല…

അന്നു ഞാൻകണ്ട കാടെവിടെയെന്നോർത്തു…
പുഴയുടെ അപ്പുറംകാടായിരുന്നു,
ഇടതൂർന്ന വന്മരം മുത്തുക്കുടവിടർത്തിയപോലെ,
പലവർണ്ണ പൂക്കളാൽ മുഖം മിനുക്കി.

കോടമഞ്ഞാടചുറ്റിയവൾ,
പുഴവക്കിലേക്കെത്തിനോക്കി.
കൈവളകിലുക്കി, കുണുങ്ങിച്ചിരിച്ചവളുടെ
മാല്യംകണക്കേ ചരിക്കുന്നുതേനരുവി.

പച്ചയും മഞ്ഞയും പലവർണ്ണ
ചിറകുമായ് പുമ്പാറ്റക്കൂട്ടങ്ങൾ മലയിറങ്ങി,
കൊക്കും, കുളക്കോഴിയും, കൂമനും
മൈനയും പാടി ചെരുവിറങ്ങി.

ചെരുവിലെ സമതലം വിളകളാൽ നിറയവേ,
ചേന്നനും, കോരനും പാടത്ത് പണിയുന്നു,
ചെറുമിയുടെ ഗളശുദ്ധി പാടം നിറയ്ക്കുന്നു,
തമ്പ്രാനും, അടിയാനും ചേർന്നാടിപാടുന്നു.

കാലം കഴിയവേ സമതലം കാർന്നുതിന്നെൻ,
കാടും മലകളും,
അന്യമായ് പോയിന്നെനിക്കാകഴ്ച്ചകൾ
എന്നുണ്ണിക്കതൊക്കെ മുത്തഛിക്കഥപോലയും.

എങ്കിലും ഞാൻ നടപ്പുകാടുതേടി,
അന്യമാം ദിക്കിലെവിടെയെങ്കിലും
എൻ ബാല്ല്യത്തിന്നോർമ്മ
ഉണ്ടാകുമെന്നാശയാൽ……!
-------------------------
(02.11.2008)